പനി (വാരാധ്യ മാധ്യമം 22-10 -2006)

ഉമ്മ വേവിച്ച
അത്താഴ വറ്റുരച്ച്
കിനാവിലൊട്ടിച്ചു വയ്ക്കാം
നീ വരച്ചു മാറ്റിയ കിനാവുകള്‍
നീ മുറിച്ചിട്ട കളര്‍ ഞരമ്പുകള്‍.


കാന്സര്‍ വാര്‍ഡില്‍ നിന്നും
ഇറങ്ങിയോടിയ ചുമയാകണം
നെറ്റിക്കണ്ണുള്ള രാത്രി വണ്ടിക്ക്
കോഴിക്കോട്ടു വന്നിറങ്ങിയത്,
റെയില്‍ വേ സ്റ്റേഷനില്‍ നിന്നു
ടൌണ്‍ ഹാളിനു പിറകിലേക്കു
നടക്കാനേയുള്ളൂ ദൂരം.


കഫം, ചോര
ഉച്ഛ്വാസ വായു
മുടിയിഴകള്‍, ചുളിവുകള്‍
നീ നിറമറ്പ്പിച്ചതു
കുഴിച്ചു മൂടപ്പെടും മുമ്പേ
ബാക്കിയായ ജീവിതച്ചൂടിന്ന്.

ഞാന്‍ പ്രാറ്ത്ഥിച്ചതു
മരിച്ചവന്ടെ മൂക്കിലെ
വെളുത്ത പഞ്ഞിക്കെട്ടു പൊലെ
കനമില്ലാതെ കൊണ്ടുപോകണേ
ജീവിതമേ മരണമേ....


(കോഴിക്കോട്ടെ ലളിത കലാ അക്കാദമിയില്‍ കെ.ഷരീഫിന്ടെ ചിത്ര പ്രദറ്ശനം കണ്ടതിനു ശേഷം)

1 comment:

  1. റഫീക്കേ, നന്നായിട്ടുണ്ട്. ഇനിയും എഴുതണേ.

    ReplyDelete